ഗൂഗിള്‍ നയം വ്യക്തമാക്കുമ്പോള്‍


ഒരു കമ്പനിക്ക് എത്ര സ്വകാര്യതാനയം വേണം. 70 എണ്ണം ഏതായാലും ഇത്തിരി കൂടുതലാണെന്ന് ഒടുവില്‍ ഗൂഗിളിന് ബോധ്യമായി. അതിന്റെ അനന്തരഫലമാണ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പുതിയ നയം. 2012 മാര്‍ച്ച് ഒന്ന് മുതല്‍ ഏകീകരിച്ച ഒരു സ്വകാര്യതാനയം ആയിരിക്കും ഗൂഗിളിന്റെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാകുക. 

ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയത്തിന് കീഴില്‍ 60 വ്യത്യസ്ത വെബ്ബ്‌സര്‍വീസുകള്‍ ഉണ്ടാകും. ജീമെയില്‍, യൂട്യൂബ്, വ്യക്തിഗത സെര്‍ച്ച് എന്നിങ്ങനെയുള്ള സര്‍വീസുകളെല്ലാം ഈ നയത്തിന് കീഴില്‍ വരുമെങ്കിലും, പ്രത്യേക കാരണങ്ങളാല്‍ ഗൂഗിള്‍ ബുക്ക്‌സ്, ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ ക്രോം എന്നിവ ഈ നയത്തിന് വെളിയിലായിരിക്കും.

ഗൂഗിള്‍ അക്കൗണ്ടുള്ള ആരും ജീമെയില്‍, യൂട്യൂബ് തുടങ്ങിയ സര്‍വീസുകളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടി വരും. പുതിയ നയം അംഗീകരിക്കുകയെന്നാല്‍, നിങ്ങള്‍ വെബ്ബില്‍ തിരയുകയും വായിക്കുകയും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്ന സംഗതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുക എന്നു കൂടിയാണ് അര്‍ഥം. ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കാന്‍ പാടില്ല എന്ന നിലപാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഗൂഗിള്‍ അക്കൗണ്ട് ഉപേക്ഷിക്കാം.

പുതിയ ഏകീകൃതനയത്തില്‍ അഞ്ച് പ്രധാന വിഭാഗങ്ങളാണുള്ളത്. ഗൂഗിളിന്റെ വ്യത്യസ്ത സര്‍വീസുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കല്‍, പങ്കിടാനും സഹകരിക്കാനും എളുപ്പത്തില്‍ വഴിയൊരുക്കല്‍, ഉപയോക്താവിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കല്‍, യൂസര്‍ ഡേറ്റ ഗൂഗിള്‍ ഉപയോഗിക്കുന്നത് സുതാര്യമാക്കല്‍ എന്നിവയൊക്കെ പുതിയ നയത്തിന്റെ ഭാഗങ്ങളാണ്. 

ഏങ്ങനെയൊക്കെ യൂസര്‍ ഡേറ്റ ഗൂഗിള്‍ ഉപയോഗിക്കുന്നു എന്നകാര്യം പുതിയ വിവിദത്തിന് വഴി തെളിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങള്‍ ഗൂഗിളിന്റെ സുതാര്യമായ നിലപാടിനെ പ്രകീര്‍ത്തിക്കുകയും ശരിയായ ദിശയിലുള്ള ചുവടുവെപ്പായി ഇക്കാര്യത്തെ വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ മറ്റ് ചിലര്‍ വിമര്‍ശിക്കുന്നു.

പുതിയ ഗൂഗിള്‍ നയത്തെ അനുകൂലിക്കുന്നവരില്‍ യൂറോപ്യന്‍ കമ്മീഷണര്‍ ജസ്റ്റിസ് വിവിയന്‍ റെഡിങും ഉള്‍പ്പെടുന്നു. ഡേറ്റ സംരക്ഷണത്തിനും ഇന്റര്‍നെറ്റ് നയത്തിനുമുള്ള നിയമം നിര്‍മിക്കണമെന്ന് ശക്തിയായി വാദിക്കുന്ന വ്യക്തിയാണ് റെഡിങ്. ഇക്കാര്യത്തില്‍ പുതിയ യൂറോപ്യന്‍ നിയമം വരുന്നതിന് മുമ്പുതന്നെ പുതിയ നയം ഗൂഗിള്‍ പ്രഖ്യാപിച്ചത് ശരിയായ ദിശയിലുള്ള നീക്കമാണെന്ന് അവര്‍ പറയുന്നു.

എന്നാല്‍, ഉപയോക്താവ് വ്യത്യസ്ത ഗൂഗിള്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് അനുകൂലിക്കാവുന്ന സംഗതിയല്ലെന്ന് യു.എസ്.പ്രതിനിധി സഭയിലെ എഡ് മാര്‍കീ അഭിപ്രായപ്പെട്ടു. ഒരു ഉപയോക്താവിന്റെ വെബ്ബ് ഉപയോഗം സംബന്ധിച്ച് ഏതൊക്കെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുന്നു.

പുതിയ സ്വകാര്യതാനയം ഗൂഗിള്‍ സംസ്‌കാരത്തിലെ ചുവടുമാറ്റമായി സെര്‍ച്ച് എന്‍ജിന്‍ വിദഗ്ധനും ടെക് ബ്ലോഗറുമായ ഡാന്നി സുല്ലിവന്‍ വിശേഷിപ്പിക്കുന്നു. ഒരു വെബ്ബ് പോര്‍ട്ടലായി രൂപാന്തരപ്പെടാനുള്ള ഗൂഗിളിന്റെ ആഗ്രഹമായി ഇതിനെ കാണാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുന്നത് പോലെയാണിതെന്ന് സുല്ലിവന്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്കിലേക്ക് ഒരു തവണ ലോഗിന്‍ ചെയ്താല്‍, അതിലുള്ള വ്യത്യസ്ത സര്‍വീസുകള്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്യേണ്ട കാര്യമില്ല. അതുപോലൊരു സംഗതിയാണ് ഗൂഗിളിലും വരാന്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പുതിയ ഗൂഗിള്‍ നയം എന്താണ് അര്‍ഥമാക്കുന്നത് –

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ഗൂഗിള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കേണ്ടതുണ്ട്. ജീമെയില്‍, പിക്കാസ, യൂട്യൂബ്, സെര്‍ച്ച്, ഗൂഗിള്‍ പ്ലസ് എന്നിങ്ങനെ വ്യത്യസ്ത സര്‍വീസുകള്‍ ഉപയോഗിക്കുമ്പോഴെല്ലാം, നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന വിവരം ഗൂഗിള്‍ ശേഖരിക്കുന്നു. ആ വിവരങ്ങളെ ക്രോഡീകരിക്കുക വഴി നിങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഗൂഗിളിന് അവസരം ലഭിക്കുന്നു. 

കലണ്ടര്‍, ലൊക്കേഷന്‍ ഡേറ്റ, സെര്‍ച്ച് മുന്‍ഗണനകള്‍, കോണ്‍ടാക്ടുകള്‍ എന്നിങ്ങനെ നിലവിലുള്ള ഗൂഗിള്‍ ഇക്കോസിസ്റ്റത്തിലെ ഏത് സര്‍വീസിലെയും വിവരങ്ങള്‍ സമ്മേളിപ്പിക്കാന്‍ ഗൂഗിളിന് സാധിക്കും. ഗൂഗിള്‍ സര്‍വീസുകളെ മെച്ചപ്പെടുത്തി മികച്ച യൂസര്‍ അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ പുതിയ നയം വഴി ഗൂഗിളിന് സാധിക്കും.

വ്യത്യസ്ത ഉത്പന്നങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സമ്മേളിപ്പിക്കുമ്പോള്‍ കൂടുതല്‍ ‘നല്ല സംഗതികള്‍’ സാധ്യമാകുമെന്ന് ഗൂഗിള്‍ പറയുന്നു. നിങ്ങള്‍ എത്രത്തോളം വിവരങ്ങള്‍ ഗൂഗിളുമായി പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നുവോ, അത്രയും കൂടുതല്‍ നിങ്ങളെ സഹായിക്കാന്‍ ഗൂഗിളിന് അവസരം ലഭിക്കുന്നതായി കമ്പനി പറയുന്നു. 

ഉദാഹരണത്തിന് നിങ്ങളുടെ ഗൂഗിള്‍ കലണ്ടറും ലോക്കേഷനും മനസിലാക്കി, നിങ്ങള്‍ യാത്ര ചെയ്യുന്ന റൂട്ടിലെ ഗതാഗതത്തിന്റെ അവസ്ഥ പരിശോധിച്ച്, കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു മീറ്റിങിന് നിങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടോ എന്ന് ഗൂഗിളിന് നിങ്ങളെ അറിയിക്കാന്‍ സാധിക്കും. മറ്റൊരു ഉദാഹണം -നിങ്ങളുടെ സുഹൃത്തുക്കളുടെ പേരുകള്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളതിനാല്‍, ആ പേരുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഇത്തരത്തില്‍ നിങ്ങളെ കൂടുതല്‍ സഹായിക്കാന്‍ പുതിയ നയം സഹായിക്കുമെന്ന നിലപാടാണ് ഗൂഗിളിന്റേത്.

By beatsoftech

ഫെയ്‌സ്ബുക്ക് നിരീക്ഷിക്കാന്‍ എഫ്.ബി.ഐ പദ്ധതി


ഫെയ്‌സ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റു ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ തത്സമയം നിരീക്ഷിച്ച്, സുരക്ഷാഭീഷണി ഉണ്ടോ എന്ന് മനസിലാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പദ്ധതിയിടുന്നു. ഇതിനായി വെബ്ബ് ആപ്ലിക്കേഷന്‍ നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.

ഒരു ‘സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍’ രൂപപ്പെടുത്താനുള്ള അഭ്യര്‍ഥന എഫ്ബിഐയുടെ ‘സ്ട്രാറ്റജിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓപ്പറേഷന്‍സ് സെന്റര്‍'(SOIC) യാദൃശ്ചികമായി പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വെളിവായത്. ‘ന്യൂ സയന്റിസ്റ്റ്’ മാഗസിന്‍ ആ അഭ്യര്‍ഥന കണ്ടെത്തുകയും വാര്‍ത്തയാക്കുകയുമായിരുന്നു

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ എങ്ങനെയാണ് രഹസ്യാന്വേഷണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതെന്ന കാര്യം സാധാരണഗതിയില്‍ എഫ്ബിഐ തുറന്ന വേദികളില്‍ ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍, പുറത്തുവന്നിട്ടുള്ള രേഖയില്‍ (Request for Information document), തത്സമയ രഹസ്യാന്വേഷണത്തെ സഹായിക്കാന്‍ ശേഷിയുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്റെ വിവരങ്ങള്‍ ഉണ്ട്.

ഇക്കാര്യത്തില്‍ എഫ്ബിഐ ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തിയതായി എസ്ഒഐസി എഴുതുന്നു. സോഷ്യല്‍ മീഡിയയില്‍ അപ്പപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ സമാഹരിച്ച് ഒരു ആഗോളജാഗ്രതാ സംവിധാനം രൂപപ്പെടുത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒരു ‘റീയല്‍ ടൈം ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സി’ന്റെ സാധ്യതകള്‍ അത് തുറുന്നു തരുന്നതായും പുറത്തുവന്ന ആറ് പേജ് രേഖയില്‍ പറയുന്നു. 

ചില പ്രത്യേക കീവേഡുകളുടെ (eg þ terrorism, surveillance operations, online crime) സഹായത്തോടെ, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ പബ്ലിക്ക് പോസ്റ്റുകളെ നിരീക്ഷിക്കാനും, അതിനനുസരിച്ച് സുരക്ഷാഭീഷണികള്‍ മനസിലാക്കാനുമുള്ള മികച്ച മാര്‍ഗം ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വ്യത്യസ്ത വാര്‍ത്താചാനലുകളുടെ അപ്‌ഡേറ്റുകള്‍ കൂടി സമന്വയിപ്പിക്കാന്‍ കഴിയും.

ഇത്തരത്തില്‍ സമാഹരിക്കുന്ന ട്വീറ്റുകളും പോസ്റ്റുകളും മറ്റും ഒരു മാപ്പില്‍ വ്യത്യസ്ത അടരുകളായി രേഖപ്പെടുത്താന്‍ കഴിയും. യുഎസ് എംബസികളും സൈനിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെ കേന്ദ്രീകരിച്ച് ഇത് ചെയ്താല്‍ ഭീകരാക്രമണങ്ങള്‍ക്കും മറ്റുമുള്ള സാധ്യത മനസിലാക്കാനും ഭീഷണികള്‍ ചെറുക്കാനും സാധിക്കും. 

അമേരിക്കയില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണം എന്നത് എഫ്ബിഐ യില്‍ ഒതുങ്ങുന്ന സംഗതിയല്ല. ഈ മാസം ആദ്യമാണ് സോഷ്യല്‍ മീഡിയയിലെ ട്രാഫിക് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ യു.എസ്.ഹൗസ് സബ്കമ്മറ്റി അംഗങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിട്ടി ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടത്. 

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എഫ്ബിഐയുടെ നീക്കമെന്ന് വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍, പോസ്റ്റുകള്‍ പബ്ലിക്ക് ആണെങ്കില്‍ അത് സമാഹരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ഔദ്യോഗിക നിലപാട്.

By beatsoftech

ഈമെയില്‍ സുരക്ഷ: ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു


ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ ‘ഫിഷിങ്’ ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ. ഈമെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ്ബ് കൂട്ടായ്മ ഇതിന് തെളിവാകുകയാണ്.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എ.ഒ.എല്‍ എന്നിങ്ങനെ ഈമെയിലും ഓണ്‍ലൈന്‍ സന്ദേശസര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ്, ഫിഷിങ് എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും.

‘ചൂണ്ടയിടീല്‍’ എന്നതിന്റെ ഇംഗ്ലീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്ന പദമാണ് ‘ഫിഷിങ്’ (phishing). ചൂണ്ടയിടുമ്പോള്‍ മത്സ്യങ്ങളെ കെണിയില്‍ പെടുത്തുകയാണ്. കെണി മനസിലാകാതെ ഇര കൊത്തുന്ന മീന്‍ ചൂണ്ടിയില്‍ കുടങ്ങും. 

ശരിക്കു പറഞ്ഞാല്‍ ഇതിന് സമാനമായ ഒന്നാണ് ഈമെയില്‍ ഫിഷിങ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ള ഒരാള്‍ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നുണ്ടെന്ന് കരുതുക. ബാങ്കിന്റേതെന്ന് തോന്നുന്ന തരത്തിലൊരു ഈമെയില്‍ വന്നാല്‍ (ബാങ്ക് ഇക്കാര്യം അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല), സ്വാഭാവികമായും ഉപയോക്താവ് അത് വിശ്വസിച്ചേക്കും. പാസ്‌വേഡ് പോലുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയാല്‍ അക്കൗണ്ടിലെ കാശും നഷ്ടപ്പെട്ടേക്കാം. 

ഇങ്ങനെ വ്യാജസന്ദേശങ്ങള്‍ അയച്ച് ഈമെയില്‍ ഉപയോക്താക്കളെ കെണിയില്‍ പെടുത്തുകയും, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനാണ് ഫിഷിങ് എന്ന് പറയാറ്.

ഫിഷിങ് വ്യാപകമായതോടെ ഈമെയില്‍ ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്. ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കരുതെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഫിഷിങ് നേരിടാന്‍ വന്‍കിട കമ്പനികള്‍ പുതിയ കൂട്ടായ്മ രൂപപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. 

‘ഡൊമെയ്ന്‍-ബേസ്ഡ് മെസ്സേജ് ഓഥന്റൈസേഷന്‍, റിപ്പോര്‍ട്ടിങ് ആന്‍ഡ് കണ്‍ഫോമന്‍സ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ഡി.എം.എ.ആര്‍.സി. പുതിയ ഈമെയില്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെടുത്തി ഫിഷിങിന് അറുതിവരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 

സാധാരണഗതിയില്‍ ഫിഷിങ് സന്ദേശങ്ങളെ ഈമെയിലിലെ സ്പാം ഫില്‍റ്റര്‍ പിടികൂടി സ്പാം ഫോള്‍ഡറിലാക്കിയിട്ടുണ്ടാകും. എന്നാല്‍, സ്പാം ഫോള്‍ഡര്‍ തുറന്നു നോക്കുന്ന യൂസര്‍, അത് ശരിയായ സ്ഥലത്തു നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് തുറന്നു നോക്കുകയും കെണിയിലകപ്പെടുകയും ചെയ്യുന്നു.

By beatsoftech

Djokovic Wins Longest Final In History


Kyle's Daily Bulletin

I definitely wasn’t planning on covering tennis for two straight days, but this incredible match couldn’t be ignored.  Novak Djokovic, the number one ranked player, defeated Rafael Nadal 5-7, 6-4, 6-2, 6-7, 7-5 in 5 hours and 53 minutes, making it the longest final in history.The win means Djokovic defends his 2011 title, and it is his fifth grand slam in total.

Both men gave their all, and chairs had to be brought out for the two to sit on during the unusually long, but in this case fitting, trophy presentation.  Both players showed great sportsmanship, as Djokovic refused a chair until his opponent was seated, and Nadal was graceful, as always, in defeat.  It was a great day for tennis.

 

View original post

By beatsoftech

Epic & Tennis? Together?


Water Cooler Talks

So tennis had their Australian Open this weekend & apparently Djokovic defeated Nadal in an “epic” match. Tennis? Epic? You gotta be kidding me. Apparently it was “epic” because it went all 5 sets & lasted 6 hours. That doesn’t sounds “epic” to me, that sounds like torture. Both for the player & the viewer. Can you imagine having to run left and right for hours upon hours, swatting at some damn ball? & worse, can you imagine having to watch that shit? Kill me now. I struggle to watch 2-3 hour movies. I pity the fools who sat in the stands watching that “epic” event. May God be with you.

I will note that while watching ESPN’s highlights I did learn one interesting tidbit of information: Australia is a day ahead of us. Go ahead & laugh, but I had no idea the time zones were that far stretched…

View original post 7 more words

By beatsoftech

Samsung Galaxy S2, Galaxy R and Galaxy M


Dexternepo's Blog

Apart from the usual reasons like great design and splendid display, the best thing about Samsung smart phones are that we are offered a plethora of choices and the pricing is great.

‘I am looking for a Samsung phone with a display of at least 4 inches.’

‘Would you like to buy the Samsung Galaxy S 2?’

‘Yes, but it costs 30,000 Rupees.’

‘Then how about Galaxy R that costs 23,000?’

‘Sounds great! But that’s still a bit costly, I guess.’

‘How about the new Galaxy M style that costs around 15,000* Rupees?’

‘Wow, that’s exactly what I want!’

*this model was announced very recently and its exact price is unknown.

How many differences can you spot between these two phones?

Samsung Galaxy S2 (left) vs Galaxy R (right)

Display:

R – 4.19 Super clear LCD, 800 x 480 resolution

S2 – 4.27 Super AMOLED Plus display, 800 x 480…

View original post 158 more words

By beatsoftech

How Siri is ruining your cellphone service


zzcase

Like a few million other people this past holiday season, we bought an iPhone 4S, with its much-hyped Siri feature. The vocal interface allows users to speak all kinds of commands into the phone (“What’s the weather in San Francisco?”) and get answers from a sultry-voiced robot/concierge.

We’ve used Siri to get directions, to make hands-free mobile calls and to fetch answers to trivia questions. Sometimes we just goof on Siri. “Siri, do you love me?” my daughter asked the other day. (Siri’s heartbreaking response: “I am not capable of love.”) Most ways you look at it, Siri is pretty magical.

But not in every way. Siri’s dirty little secret is that she’s a bandwidth guzzler, the digital equivalent of a 10-miles-per-gallon Hummer H1.

To make your wish her command, Siri floods your cell network with a stream of data; her responses require a similarly large flow in return. A

View original post 644 more words

By beatsoftech